കോട്ടയം : യുഎസ് ലെ ഫ്ലോറിഡയിൽ മലയാളി നഴ്‌സിനെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനെ ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. കോട്ടയം മോനിപ്പള്ളി സ്വദേശികളായ ജോയ്-മേഴ്‌സി ദമ്പതികളുടെ മകൾ മെറിൻ ജോയ് (27) നെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് ഫിലിപ്പ് മാത്യ (34) നെയാണ് കോടതി ശിക്ഷിച്ചത്.
2020 ജൂലൈ 28 നാണ് കേസിനസപദമായ സംഭവം നടന്നത്. മെറിൻ ജോയ് ജോലി ചെയ്തിരുന്ന കോറൽ സ്പ്രിങ്‌സിലെ ആശുപത്രിയുടെ പാർക്കിങ് ഏരിയയിലാണ് കൊലപാതകം നടന്നത്. ജോലി കഴിഞ്ഞ് ഇറങ്ങിയ മെറിനെ പുറത്ത് കാത്ത് നിന്ന ഫിലിപ്പ് മാത്യു കത്തി ഉപയോഗിച്ച് കുത്തി പരിക്കേൽപ്പിച്ചു. പരിക്കേറ്റ് നിലത്ത് വീണ മെറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.
വിചാരണ വേളയിൽ കുറ്റം ഏറ്റ് പറഞ്ഞതിനാൽ വധ ശിക്ഷയിൽ നിന്നും ഒഴിവായി. പരോൾ ഇല്ലാത്ത ജീവപര്യന്തമാണ് അമേരിക്കൻ കോടതി വിധിച്ചിരിക്കുന്നത്. അതിനാൽ ഫിലിപ്പ് മാത്യു മരണം വരെ ജയിലിൽ കഴിയണം.
English Summary : malayali nurse murder case