ചെന്നൈ : കാഞ്ചീപുരത്ത് മലയാളി വിദ്യാർത്ഥിനി സുഹൃത്തിന്റെ മുന്നിൽവെച്ച് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയതായി റിപ്പോർട്ട്. ആളൊഴിഞ്ഞ സ്ഥലത്ത് സുഹൃത്തിനൊപ്പം സംസാരിച്ച് നിൽക്കുകയായിരുന്ന വിദ്യാർത്ഥിനിയാണ് കൂട്ട ബലാത്സംഗത്തിന് ഇരയായത്. സുഹൃത്തിനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി വിദ്യാർത്ഥിനിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കാഞ്ചീപുരത്ത് സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്. കേസിൽ അറസ്റ്റിലായവർ സ്ഥിരം കുറ്റവാളികളാണെന്ന് പോലീസ് പറയുന്നു. കാഞ്ചീപുരത്തിനടുത്തുള്ള ആളൊഴിഞ്ഞ സ്ഥലത്ത് വിദ്യാർത്ഥിനിയും ആൺ സുഹൃത്തും സംസാരിച്ച് നിൽക്കുന്നതിനിടെ അവിടെത്തിയ അക്രമി സംഘം മുഖം മൂടി ധരിച്ചെത്തിയ സംഘം ആൺ സുഹൃത്തിന്റെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയും സംഘത്തിലെ മറ്റുള്ളവർ വിദ്യാർത്ഥിനിയെ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. സംഘത്തിലെ ആറു പേരും വിദ്യാർത്ഥിനിയെ മാറിമാറി പീഡിപ്പിക്കുകയായിരുന്നു.
അക്രമി സംഘത്തിന്റെ കൈയിൽ നിന്നും രക്ഷപെട്ട ആൺ സുഹൃത്ത് ഉടൻ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. ബന്ധുക്കൾ എത്തി പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
English Summary : malayali student gang raped in chennai kanjipuram