ബംഗളൂരു : ഭാര്യയുമായി അവിഹിതബന്ധത്തിൽ ഏർപ്പെട്ട യുവാവിന്റെ കഴുത്തറുത്ത് രക്തം കുടിച്ച ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചിന്താമണി സ്വദേശി വിജയ് ആണ് അറസ്റ്റിലായത്. സംഭവത്തിൽ മരേഷ് എന്ന യുവാവിനാണ് പരിക്കേറ്റത്. ഇയാൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
ഭാര്യയും മരേഷും അവിഹിത ബന്ധമുള്ളതായി കണ്ടെത്തിയ വിജയ് മാരേഷിനെ വീടിന് സമീപത്തുള്ള കുറ്റിക്കാട്ടിൽ കൊണ്ടുപോയി മർദിച്ച് അവശനാക്കിയതിന് ശേഷം കഴുത്ത് അറുത്ത് രക്തം കുടിക്കുകയായിരുന്നു. വിജയ്‌യുടെ സുഹൃത്ത് ജോണിയാണ് ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്.
ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് പോലീസ് കേസെടുത്തത്. തുടർന്ന് ആശുപത്രിയിൽ കഴിയുന്ന മാരേഷിൽ നിന്നും മൊഴിയെടുത്തു. വിജയിയുടെ ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്ന സംശയമാണ് തന്നെ അക്രമിക്കാനുണ്ടായ കാരണമെന്ന് മരേഷ് പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
English Summary : man slits wife lover throat drinks his blood arrested