Saturday, May 4, 2024
-Advertisements-
KERALA NEWSശാസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത് ; പ്രസവത്തിന് ശേഷം നഴ്സ് ആശുപത്രിയിൽ മരിച്ച സംഭവത്തിൽ ചികിത്സ പിഴവ്...

ശാസ്ത്രക്രിയയിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത് ; പ്രസവത്തിന് ശേഷം നഴ്സ് ആശുപത്രിയിൽ മരിച്ച സംഭവത്തിൽ ചികിത്സ പിഴവ് ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി

chanakya news
-Advertisements-

കോട്ടയം : പ്രസവിക്കാനായി ആശുപ്രത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ച സംഭവത്തിൽ ചികിത്സ പിഴവ് ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. ആമ്പാറ സ്വദേശികളായ പീതാംബരൻ-ഓമന ദമ്പതികളുടെ മകൾ ആര്യമോൾ (27) മരിച്ച സംഭവത്തിലാണ് ബന്ധുക്കൾ പരാതി നൽകിയത്.

പ്രസവ വേദനയെ തുടർന്ന് ആര്യയെ കഴിഞ്ഞ മാസം 22 ന് പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് 23 ന് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. ഇതിനിടെ ആന്തരിക രക്തസ്രാവമുണ്ടാവുകയും യുവതിയുടെ നില ഗുരുതരമാകുകയുമായിരുന്നു. ആരോഗ്യനില വഷളായതോടെ യുവതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിൽ ചികിത്സ പിഴവ് ആരോപിച്ച് ബന്ധുക്കൾ പരാതി നൽകി. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നഴ്‌സ് ആണ് മരിച്ച ആര്യമോൾ.

English Summary : nurse dies in hospital after giving birth complaint about bad treatment

-Advertisements-