Friday, May 3, 2024
-Advertisements-
KERALA NEWSതൃശൂരിൽ സുരേഷ് ഗോപി തന്നെ സ്ഥാനാർഥി ; തേക്കിൻകാട് മൈതാനിയെ ഇളക്കി മറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി,...

തൃശൂരിൽ സുരേഷ് ഗോപി തന്നെ സ്ഥാനാർഥി ; തേക്കിൻകാട് മൈതാനിയെ ഇളക്കി മറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി, മഹിളാ സമ്മേളനത്തിൽ പങ്കെടുത്തത് രണ്ട് ലക്ഷത്തിൽ കൂടുതൽ സ്ത്രീകൾ

chanakya news
-Advertisements-

തൃശൂർ : തേക്കിൻകാട് മൈതാനിയെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്ത്രീ ശക്തി മോദിക്കൊപ്പമെന്ന മഹിളാ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി ഒന്നര കിലോമീറ്റർ റോഡ് ഷോയും നടത്തി. കെ സുരേന്ദ്രൻ, സുരേഷ് ഗോപി, എന്നിവരും മോദിക്കൊപ്പം റോഡ് ഷോയിൽ പങ്കെടുത്തു.

മഹിളാ സമ്മേളനത്തിൽ രണ്ട് ലക്ഷത്തോളം സ്ത്രീകൾ പങ്കെടുത്തു. സ്ത്രീകൾക്ക് മാത്രം പ്രവേശനമുണ്ടായിരുന്ന സമ്മേളനത്തിൽ ചലച്ചിത്ര താരം ശോഭന, ഗായിക വൈക്കം വിജയലക്ഷ്മി, വനിത ക്രിക്കറ്റ് താരം മിന്നുമണി തുടങ്ങിയവരും പങ്കെടുത്തു. സംസ്ഥാന സർക്കാർ പെൻഷൻ നൽകാത്തതിനെ തുടർന്ന് പിച്ചച്ചട്ടി സമരം ചെയ്ത് ശ്രദ്ധ നേടിയ മാറിയകുട്ടിയും മോദിക്കൊപ്പം വേദി പങ്കിട്ടു.

അമ്മമാരേ സഹോദരിമാരെ എന്ന് അഭിസംബോധന ചെയ്ത് പ്രസംഗം ആരംഭിച്ച പ്രധാനമന്ത്രി ഭഗവാന്റെ മണ്ണായ കാശിയിൽ നിന്നും വടക്കുംനാഥന്റെ മണ്ണിലെത്തിയത് അനുഗ്രഹമായി കാണുന്നെന്ന് പറഞ്ഞു. വനിതാ സ്വതന്ത്ര സമര സേനാനികളെ ഓർത്തെടുത്ത പ്രധാനമന്ത്രി ബിജെപി സർക്കാരിന്റെ ഭരണ നേട്ടങ്ങളും എണ്ണി പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പിൽ സുരേഷ്‌ഗോപി തന്നെയാണ് ബിജെപിയുടെ സ്ഥാനാർത്ഥിയെന്ന് ഇതോടെ വ്യക്തമായി. പ്രഖ്യാപനം നടത്തിയില്ലെങ്കിലും മോദിക്കൊപ്പം റോഡ് ഷോയിൽ സുരേഷ്‌ഗോപി പങ്കെടുത്തത് തൃശൂരിൽ സീറ്റ് ഉറപ്പിച്ചതിനുള്ള തെളിവാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

English Summary : pm narendra modi speech at thrissur

-Advertisements-