ഇടുക്കി : കട്ടപ്പന കാഞ്ചിയാറിൽ അധ്യാപികയെ കൊലപ്പെടുത്തി മൃതദേഹം പുതപ്പിൽ പൊതിഞ്ഞ് കട്ടിലിനടിയിൽ ഒളിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കാഞ്ചിയാർ സ്വദേശിനി അനുമോൾ കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് വിജേഷാണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ വിജേഷിനെ കുമളിയിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഏക മകളെ ബന്ധു വീട്ടിലാക്കിയതിന് ശേഷമാണ് വിജേഷ് ഒളിവിൽ പോയത്. തമിഴ്‌നാടിന് സമീപത്തെ വനത്തിൽ നിന്നാണ് പോലീസ് പിടിക്കൂടിയത്. അനുമോളുടെ ഫോൺ വിജേഷ് വനത്തിൽ ഉപേക്ഷിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. ടവർ ലൊക്കേഷൻ ട്രേസ് ചെയ്യാതിരിക്കാണാനാണ് വിജേഷ് ഫോൺ ഉപേക്ഷിച്ചതെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് അനുമോളുടെ മൃതദേഹം വീട്ടിലെ കിടപ്പ് മുറിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. അനുമോളുടെ പിതാവും സഹോദരനുമാണ് കിടപ്പ് മുറിയിലെ കട്ടിലിനടിയിൽ നിന്നും മൃതദേഹം കണ്ടെത്തിയത്. അനുമോളെ കാണാനില്ലെന്ന് വിജേഷ് ബന്ധുക്കളെ അറിയിച്ചിരുന്നു. തുടർന്ന് ബന്ധുക്കളും വിജേഷും ചേർന്ന് പോലീസിൽ പരാതി നൽകുകയും ചെയ്തു.
പരാതികൊടുത്തതിന് പിന്നാലെ വിജേഷിനെയും കാണാതായതോടെ അനുമോളുടെ സഹോദരനും,പിതാവും വിജേഷിന്റെ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് അനുമോളുടെ മൃതദേഹം കണ്ടെത്തിയത്. കുടുംബ വഴക്കാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
English Summary : The teacher’s husband was arrested after the body was found