Friday, May 3, 2024
-Advertisements-
KERALA NEWSപെൺകുട്ടി ഹിന്ദുവാണെന്ന് മനസിലാക്കിയ താഹിർ പേര് വിഷ്ണു ആണെന്നാണ് പറഞ്ഞിരുന്നത് ; മറൈൻഡ്രൈവിലെത്തിയ പെൺകുട്ടിയെ പ്രണയം...

പെൺകുട്ടി ഹിന്ദുവാണെന്ന് മനസിലാക്കിയ താഹിർ പേര് വിഷ്ണു ആണെന്നാണ് പറഞ്ഞിരുന്നത് ; മറൈൻഡ്രൈവിലെത്തിയ പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ

chanakya news
-Advertisements-

എറണാകുളം : മറയിൻഡ്രൈവ്‌ കാണാനെത്തിയ പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കുകയും സ്വർണഭരണങ്ങൾ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. വയനാട് സ്വദേശി താഹിർ, കണ്ണൂർ സ്വദേശി ആഷിൻ തോമസ് എന്നിവരാണ് അറസ്റ്റിലായത്. മുളവുകോട് പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം വീട്ടിൽ നിന്നും സ്വർണ മാലയും മോതിരവും കാണാനില്ലെന്ന് ദമ്പതികൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡനവും അതിന്റെ മറവിൽ നടന്ന മോഷണവും കണ്ടെത്തിയത്. ദമ്പതികളുടെ പരാതിയിൽ അന്വേഷണം നടത്തുന്നതിനിടെ ദമ്പതികളുടെ പ്രായപൂർത്തിയാകാത്ത മകളേയും പോലീസ് ചോദ്യം ചെയ്തിരുന്നു. വനിതാ പോലീസ് നടത്തിയ തന്ത്രപരമായ ചോദ്യം ചെയ്യലിലാണ് പെൺകുട്ടി സംഭവം വെളിപ്പെടുത്തിയത്.

സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പെൺകുട്ടി എറണാകുളം അബ്ദുൾകലാം മാർഗിൽ സ്ഥിരമായി പോയി കാഴ്ചകൾ കണ്ടിരുന്നു. ഇതിനിടയിലാണ് താഹിർ പെൺകുട്ടിയെ പരിചയപ്പെടുന്നത്. തുടർന്ന് പെൺകുട്ടിയുടെ ഇൻസ്റ്റഗ്രാം ഐഡി വാങ്ങിയ താഹിർ ഇൻസ്റ്റഗ്രാമിലൂടെ പ്രണയം നടിച്ച് ചാറ്റ് ചെയ്യുകയായിരുന്നു. പെൺകുട്ടി ഹിന്ദു ആണെന്ന് മനസിലാക്കിയ താഹിർ സ്വന്തം പേര് മറച്ച്‌വെച്ച് വിഷ്ണു എന്നാണ് തന്റെ പേരെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു.

പ്രണയത്തിലായ പെൺകുട്ടിയെ താഹിർ നിരവധി തവണ മറൈൻഡ്രൈവിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് ലൈംഗീകമായി പീഡിപ്പിച്ചു. തുടർന്ന് താഹിറും അഷിനും ചേർന്ന് പീഡനവിവരം പുറത്ത് പറയുമെന്ന് ഭീഷണിപ്പെടുത്തി പെൺകുട്ടിയുടെ ആഭരണങ്ങൾ തട്ടിയെടുക്കുകയായിരുന്നു. പെൺകുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകിയതോടെ ഒളിവിൽ പോയ താഹിറിനെ വയനാട്ടിലെ വീട്ടിൽവെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. താഹിറിനെ കൊണ്ട് ഫോണിൽ വിളിച്ച് വരുത്തിയാണ് അഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.

-Advertisements-