പത്തനംതിട്ട : റാന്നിയിൽ യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. റാന്നി സ്വദേശി അതുൽ സത്യൻ (32) ആണ് അറസ്റ്റിലായത്. റാന്നി സ്വദേശിനി രജിതമോൾ (27) നെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയതിന് പിന്നാലെ ഓടി രക്ഷപെട്ട പ്രതിയെ ഞായറാഴ്ച രാവിലെ റാന്നിയിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് രജിതമോളുടെ വീട്ടിൽ അതിക്രമിച്ച് കയറിയ അതുൽ സത്യൻ രജിതമോളെ വെട്ടിക്കൊലപ്പെടുത്തിയത്. ആക്രമണം തടയാൻ ശ്രമിച്ച രാജിതമോളുടെ അമ്മയ്ക്കും,അച്ഛനും,സഹോദരിക്കും വെട്ടേറ്റു ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രജിതമോളും അതുൽ സത്യനും അടുപ്പത്തിലായിരുന്നു. വിവാഹം കഴിക്കാതെ ഇരുവരും വർഷങ്ങളായി ഒന്നിച്ച് താമസിച്ച് വരികയായിരുന്നു. ഈ ബന്ധത്തിൽ നാലും, രണ്ടും വയസുള്ള മക്കളുമുണ്ട്, എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരും അകന്ന് കഴിയുകയായിരുന്നു.
ക്രിമിനൽ പശ്ചാത്തലമുള്ള അതുൽ സത്യന്റെ മാനസികവും ശാരീരികവുമായുള്ള പീഡനം സഹിക്കാൻ പറ്റാതെ രജിതമോൾ സ്വന്തം വീട്ടിൽ വന്ന് താമസിക്കുകയായിരുന്നു. മാതാപിതാക്കൾ ഇടപെട്ടാണ് രജിതമോളെ ബി=വീട്ടിലേക്ക് കൊണ്ടുവന്നത്. എന്നാൽ തിരികെ വരണമെന്ന് അതുൽ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ദിവസങ്ങൾക്ക് മുമ്പ് സമീപത്തുള്ള റബർ തോട്ടത്തിൽവെച്ച് രജിതമോളെ ഇയാൾ കത്തി കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ രജിതമോൾ ബന്ധുക്കൾക്ക് അയച്ച് കൊടുത്തിരുന്നു.
English Summary : woman hacked to death in ranni news update