അയോധ്യ : രാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യ ദിനത്തിൽ ഭക്തർ സമർപ്പിച്ചത് 3.17 കോടി രൂപ. പത്തോളം സംഭാവന കൗണ്ടറുകൾ ക്ഷേത്രത്തിൽ തുറന്നിരുന്നു. ഈ കൗണ്ടറുകൾ വഴിയും ഓൺലൈൻ വഴിയുമാണ് സംഭാവന ലഭിച്ചത്.
ചൊവ്വ, ബുധൻ ദിവസങ്ങളിലായി പത്ത് ലക്ഷത്തിലധീകം പേർ അയോധ്യയിൽ എത്തിയതായി ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് അംഗം അനിൽ മിശ്ര വ്യക്തമാക്കി. വൻ തിരക്കാണ് അയോധ്യയിൽ അനുഭവപ്പെടുന്നത്. തിരക്ക് നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിച്ചതായും അദ്ദേഹം പറഞ്ഞു.
അതേസമയം ക്ഷേത്രവും, പരിസരവും വൃത്തിയായി സൂക്ഷിക്കാനും ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് എല്ലാ വിധ സഹായങ്ങൾ നൽകാനും ആർഎസ്എസ് പ്രവർത്തകർക്ക് നേതൃത്വം നിർദേശം നൽകി.
English Summary : ayodhya temple first day revenue