Sunday, May 5, 2024
-Advertisements-
KERALA NEWSവീട് പണിയാൻ പണം വേണമെന്ന് ആവിശ്യപ്പെട്ട് മർദ്ദനം ; കോഴിക്കോട് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ...

വീട് പണിയാൻ പണം വേണമെന്ന് ആവിശ്യപ്പെട്ട് മർദ്ദനം ; കോഴിക്കോട് യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിന്റെ അമ്മാവൻ അറസ്റ്റിൽ

chanakya news
-Advertisements-

കോഴിക്കോട് : വടകര ഓർക്കാട്ടേരിയിൽ ഭർതൃമതിയായ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിന്റെ അമ്മാവനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഓർക്കാട്ടേരി സ്വദേശി ഹനീഫയെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഓർക്കാട്ടേരി സ്വദേശിയായ ഹബീബിന്റെ ഭാര്യ ഷെബിനയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തുകയും ഗാർഹിക പീഡനം ആരോപിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ആയഞ്ചേരി സ്വദേശിനി ഷെബിനയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പ് മുറിയിലെ ജനലിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഷെബിന മുറിയിൽ കയറി വാതിലടച്ചതായി വീട്ടുകാർ ഗൾഫിലുള്ള ഹബീബിനെ വിളിച്ച് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ ഷെബിനയുടെ വീട്ടുകാരും സ്ഥലത്തെത്തി.

വൈകുന്നേരം വീട്ടിൽ വഴക്ക് നടന്നതായി ഷെബിനയുടെ മകൻ ഷെബിനയുടെ ബന്ധുക്കളെ അറിയിച്ചു. തുടർന്ന് ബന്ധുക്കൾ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. വീടിന്റെ സിറ്റൗട്ടിൽ വെച്ച് ഷെബിനയെ ഹബീബിന്റെ അമ്മാവൻ ഹനീഫ് മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ കണ്ടെത്തുകയായിരുന്നു.

ഭർത്താവിന്റെ സഹോദരിയും,ഉമ്മയും നിരന്തരം ഷെബിനയെ മാനസികമായി പീഡിപ്പിച്ചിരുന്നതായും ഇത് സഹിക്കവയ്യാതെയാണ് ഷെബിന ജീവനോടുക്കിയതെന്നും ബന്ധുക്കൾ പറയുന്നു. വീട് നിർമ്മിക്കാൻ പണം വേണമെന്ന് ആവിശ്യപ്പെട്ട് ഭർത്താവിന്റെ വീട്ടുകാർ ഷെബിനയെ നിരന്തരം പീഡിപ്പിച്ചിരുന്നതായും പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

English Summary : husband uncle in custody in kozhikode vadakara case

-Advertisements-