ന്യൂഡൽഹി: കോൺഗ്രസിനേയും നേതാക്കളെയും തുറന്നുകാട്ടി കൊണ്ട് ലോക്സഭയിൽ ബിജെപി എം.പി പർവേശ് വർമ. രാജീവ് ഗാന്ധി ഗാന്ധിയല്ലെന്നും അദ്ദേഹം രാജീവ് ഫിറോസ് ഖാൻ ആണെന്നും, ഇന്ദിരാഗാന്ധി വിവാഹം കഴിച്ചത് മുസ്ലിമിനെ ആണെന്നും അതുകൊണ്ട് അവർ മുസ്ലിം കുടുംബമാണെന്നും പർവേശ് പറഞ്ഞു. ഇന്ദിരാ ഗാന്ധി ഫിറോസ് ഖാനെ വിവാഹം കഴിക്കുകയും മുസ്ലിം മതത്തിലേക്ക് മാറുകയും ചെയ്‌തെന്നും, അപ്പോൾ അവരുടെ മുസ്ലിം ആണെന്നും അദ്ദേഹം വ്യക്തമാക്കി.
ജവഹർലാൽ നെഹ്‌റുവാണ് ഫിറോസ് ഖാനെ ഗാന്ധി പേര് സ്വീകരിക്കാൻ നിർബന്ധിച്ചതെന്നും അദ്ദേഹം പറഞ്ഞു. പർവേശ് ഇക്കാര്യം ലോക്സഭയിൽ സംസാരിച്ചപ്പോൾ കോൺഗ്രസ് അംഗങ്ങൾ ലോകസഭയിൽ നിന്നും ഇറങ്ങി പോകുകയും ചെയ്തു. പർവേശ് “ജയ് ശ്രീറാം” വിളികളോട് കൂടിയാണ് സംസാരിക്കാൻ തുടങ്ങിയത്. കൂടാതെ പൗരത്വ നിയമത്തിന്റെ കാര്യത്തിൽ നിന്നും ഒരിഞ്ചു പോലും പിന്നോട്ട് പോകില്ലെന്നും ഇത് പിന്നോട്ട് പോകാൻ രാജീവ് ഫിറോസ് ഖാന്റെ സർക്കാർ അല്ലെന്നും, ഇത് മോദി സർക്കാർ ആണെന്നും അദ്ദേഹം വ്യക്തമാക്കി.