മാനന്തവാടി: പെൺകുട്ടികൾ കുളിക്കുന്ന ദൃശ്യം പകർത്തിയ സിപിഎം പ്രവർത്തകനെതിരെ പരാതിയുമായി പെൺകുട്ടിയുടെ പിതാവ് രംഗത്ത്. മകളും കൂട്ടുകാരിയും പുഴയിൽ കുളിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തുകയും, അപമാനിക്കുകയും ചെയ്തത് ചോദ്യം ചെയ്ത പിതാവിനെ യുവാക്കൾ മർദ്ധിച്ചിരുന്നു.
മാനന്തവാടി മുതിരേരിയിലാണ് സംഭവം നടന്നത്. പിതാവിന്റെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ആരെയും ഇത് വരെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികൾ ഒളിവിൽ കഴിയുകയാണ് എന്നാൽ പ്രതികൾ സിപിഎം പ്രവർത്തകർ ആയതുകൊണ്ടാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്യാത്തതെന്ന് പെൺകുട്ടികളുടെ പിതാവ് ആരോപിക്കുന്നു.
വീടിനടുത്തുള്ള പുഴയിൽ കുളിക്കാനിറങ്ങിയ പെൺകുട്ടികളുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും പെൺകുട്ടികളോട് അശ്ലീലം പറയുകയുമായിരുന്ന യുവാക്കളെ ചോദ്യം ചെയ്ത പിതാവിനെ മർദിച്ച് അവശനാക്കുകയും ചെയ്തു എന്നാണ് പരാതി.