സംസ്ഥാനം കേന്ദ്രികരിച്ചു ലഹരി മരുന്ന് മാഫിയയ്ക്ക് പുറമെ ലിവിങ് ടുഗെതർ പാർട്ടികളും സ്ഥിരമായി നടക്കുന്നതായി എക്‌സൈസ് സംഘത്തിന് തെളിവ് ലഭിച്ചു. പെട്രോളിംഗ് നടത്തുന്നതിന്റെ നേരത്തെ കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയുടെ വാഹനം കണ്ണിൽ ഒടക്കുകയും വാഹനം വളഞ്ഞതോടെ വണ്ടിയിൽ നിന്നും രണ്ട് യുവതികളും യുവാക്കളും പുറത്തിറങ്ങുകയായിരുന്നു.
മുൻ സീറ്റിൽ ഇരുന്ന യുവാക്കളെ ചോദ്യം ചെയ്ത എക്സൈസ് സംഘത്തിന് ലിവിങ് ടുഗെതർ പാർട്ടികളെ കുറിച് ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. യുവാവ് പറഞ്ഞ സ്ഥലത്തേക്ക് പോയ എക്‌സൈസ് സംഘം കണ്ടത് ഒരു ഫ്ലാറ്റ് മുഴുവൻ ലിവിങ് ടുഗെതർ നടത്തുന്ന യുവതി യുവാക്കളെയാണ്. സിനിമ സീരിയൽ മോഡൽ രംഗത്ത് സജീവമായി ഉള്ളവർ അടക്കമുള്ളവർ ഇ സംഘത്തലുണ്ട്. 20000 മുതൽ 50000 വരെയാണ് ഇവിടെ വിലയിട്ടിരിക്കുന്നത്. യുവാവ് ആവിശ്യപെട്ടത് അനുസരിച്ചു പണം ഇട്ടു കൊടുത്ത ശേഷം ഫ്ലാറ്റിൽ പ്രവേശിച്ച എക്‌സൈസ് സംഘം കണ്ടത് നിരവധി ആളുകളെയാണ്.
എക്സൈസ് സംഘമാണ് എന്ന് അറിഞ്ഞതിനെ തുടർന്ന് അവരിൽ നിന്നും നിർണായക വിവരങ്ങൾ ലഭിക്കുകയായിരുന്നു. കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന യുവതിയാണ് ലഹരി മരുന്ന് നിയന്ത്രണം നടത്തുന്നതെന്നും അതിന്റെ ഇടയ് സംഘത്തിലെ പ്രധാനിയുടെ ഫോൺ പരിശോധനയ്ക്ക് ഇടയിൽ ഒരു മെസ്സേജും സംഘത്തിന് ലഭിച്ചു. കർണാടകയിലെ പ്രമുഖർ അടക്കം പിടിയിലായി നമ്മളും പിടിയിലാക്കുമോ എന്നാണ് സന്ദേശത്തിൽ ചോദിച്ചിരിക്കുന്നത്.