നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ മുഴുവൻ പ്രതികളെയും കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വിവാഹ ആലോചന എന്ന വ്യാജനെ ഷംനയുമായി പരിചയത്തിലായ സംഘമാണ് പിന്നീട് പണം തട്ടാനുള്ള ശ്രമം നടത്തിയത്. ടിക് ടോക് താരത്തിനെ കാണിച്ചു വരൻ എന്ന വ്യാജനെ ആസൂത്രണ പദ്ധതികളോടെയാണ് നടിയായ ഷംനയെ ഇവർ സമീപിച്ചത്. ഷംനയുടെ പരാതിയുടെ പിന്നാലെ 17 ൽ അധികം പെണ്ണ് കുട്ടികളും ഇവർക്ക് എതിരെ പരാതിയുമായി മുന്നോട്ട് വന്നിരുന്നു.
സ്വർണക്കടത്ത്, ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി കേസുകളാണ് ഇവർക്ക് എതിരെ പോലീസ് ചുമത്തിയിരിക്കുന്നമത്. ഇതിന് മുൻപും ഇവരുടെ തട്ടിപ്പിന് ഇരയായി പല യുവതികളും ഉണ്ടെന്നാണ് നിഗമനം. എന്നാൽ ഷംനയുടെ ഫോൺ നമ്പർ എങ്ങനെ കിട്ടിയെന്ന ചോദ്യം സിനിമ മേഖലയിലെ ഉന്നതരുടെ നേർക്ക് വരെ അന്വേഷണം എത്തിയിരുന്നു. ഇപ്പോൾ പ്രതികളിൽ ഒരാളായ റഫീക്കിന്റെ ഭാര്യ ഷംനക്ക് എതിരെ രംഗത്ത് വന്നിരിക്കുകയാണ്.
ഇ ഒരു കേസുമായി ബന്ധപ്പെട്ട പോലീസ് തന്റെ മകന്റെ സൈക്കിൾ വരെ എടുത്തോണ്ട് പോയെന്നും സ്വർണക്കടത്ത് അടക്കമുള്ള ആരോപണങ്ങളിൽ താൻ വിശ്വസിക്കുന്നില്ലെന്നും തന്റെ ഭർത്താവിന്റെ പേരിൽ സാമ്പത്തികമായുള്ള ചെറിയ കേസുകൾ മാത്രമാണ് നിലവിലുള്ളതെന്നും ഇവർ പറയുന്നു. പലരുടെ കൈയിൽ നിന്നും പണം വാങ്ങിയിട്ടുള്ളതിനാൽ വഞ്ചന കേസ് ചുമഴ്ത്തി പലരും കുടുക്കിയിട്ടുണ്ടെന്നും റഫീഖിന്റെ ഭാര്യ പറയുന്നു. ഷംന ഫുൾ ടൈം ഫോൺ വിളിയായിരുന്നുവെന്നും രാവും പകലും ഉറക്കമില്ലാതെ ഭർത്താവും ഷംനയും ഫോണിൽ സംസാരമായിരുന്നുവെന്നും ഇവർ പറയുന്നു. ഫോൺ വിളിയിൽ ഒന്നും തട്ടിപ്പ് എന്ന് തോന്നിയിട്ടില്ലന്നും ചിരിച്ചും കളിച്ചും പ്രണയമട്ടിലായിരുന്നു ഇരുവരുടെയും സംസാരമെന്നും ഭാര്യ കേൾക്കാൻ പാടില്ലാത്ത തരത്തിലുള്ള കാര്യങ്ങളാണ് ഇരുവരും സംസാരിച്ചിരുന്നതെന്നും ഇവർ പറയുന്നു.