റാഞ്ചി : ഡൽഹിയിൽ യുവതിയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി തെരുവിൽ ഉപേക്ഷിച്ചു. ആദിവാസി യുവതിയായ റൂബിക പഹാദാൻ (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് അൻസാരിയെ പോലീസ് അറസ്റ്റ് ചെയ്തു. മനുഷ്യ ശരീരം നായകൾ ഭക്ഷിക്കുന്നത് ശ്രദ്ധയിൽപെട്ട ഗ്രാമവാസികൾ പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് റൂബികയുടെ കൊലപാതക വിവരം പുറത്തായത്.
അൻസാരിയുടെ രണ്ടാം ഭാര്യയാണ് കൊല്ലപ്പെട്ട റൂബിക. അൻസാരിയും റൂബികയും പ്രണയിച്ചാണ് വിവാഹിതരായത്. ദിവസങ്ങൾക്ക് മുൻപ് ഇരുവരും വഴക്കിട്ടതായും ഈ വഴക്ക് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. റൂബികയെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം അമ്പതിലധീകം കഷ്ണങ്ങളാക്കി ചാക്കിൽ സൂക്ഷിക്കുകയായിരുന്നു. ശരീരത്തിന്റെ ചില ഭാഗങ്ങൾ തൊട്ടടുത്തുള്ള കുറ്റികാട്ടിൽ ഉപേക്ഷിക്കുകയും ചെയ്‌തെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
കൊലപാതകത്തിന് ശേഷം ഇരുമ്പ് മുറിക്കുന്ന മെഷീൻ ഉപയോഗിച്ചാണ് മൃതദേഹം കഷ്ണങ്ങളാക്കിയത്. തുടർന്ന് ചാക്കിൽ കെട്ടി വീടിനകത്ത് സൂക്ഷിക്കുകയായിരുന്നു. കൈവിരൽ,തോൾ,ശ്വാസകോശം തുടങ്ങിയ ശരീര ഭാഗങ്ങളാണ് പ്രതി കുറ്റികാട്ടിൽ കൊണ്ട് പോയി ഉപേക്ഷിച്ചത്. തെരുവ് നായകൾ മനുഷ്യ ശരീരം ഭക്ഷിക്കുന്നത് കണ്ട സമീപവാസികൾ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരോംഭിച്ചതോടെയാണ് പ്രതി കുടുങ്ങിയത്. സംഭവത്തിൽ അൻസാരിയുടെ അമ്മാവനും പങ്കുള്ളതായി പോലീസ് പറയുന്നു.