Friday, April 26, 2024
-Advertisements-
KERALA NEWSരണ്ട് സംവിധായകർ തന്നെ രാത്രി അവരുടെ റൂമിലേക്ക് വിളിച്ചു ; ദിലീപ് ചിത്രത്തിന്റെ ലൊക്കേഷനിൽ...

രണ്ട് സംവിധായകർ തന്നെ രാത്രി അവരുടെ റൂമിലേക്ക് വിളിച്ചു ; ദിലീപ് ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് സംഭവിച്ചത് തുറന്ന് പറഞ്ഞ് നീന കുറുപ്പ്

chanakya news
-Advertisements-

മെഗാസ്റ്റാർ മമ്മുട്ടിയുടെ ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ നീന കുറുപ്പ് മലയാളത്തിലെ ഹിറ്റ് ആയി മാറിയ സീരിയലുകളിലും പ്രധാന വേഷം ചെയ്തിട്ടുണ്ട്. എന്നാൽ വന്നതിലും വേഗത്തിൽ നീന സിനിമയിൽ അവസരമില്ലാതെ ഫീൽഡ് ഔട്ട് ആവുകയായിരുന്നു എന്നാൽ നീന സംവിധായകർക്ക് വഴങ്ങി കൊടുക്കാത്തതിനാലാണ് കൂടുതൽ സിനിമകൾ ലഭിക്കാത്തതെന്നാണ് സിനിമ മേഖലയിലുള്ള അടക്കം പറച്ചിൽ.

നീന കുറുപ്പ് സിനിമ ജീവിതം അവസാനിപ്പിക്കാനിരിക്കെയാണ് പുതിയൊരു ചിത്രത്തിലേക്ക് ക്ഷണം വരുന്നത്. സാധാരണ റോളുകൾ പറഞ്ഞ് വിളിച്ചു ചെല്ലുമ്പോൾ രണ്ടാം നിര റോളുകളാകും നീനയ്ക്ക് നൽകുക ഒന്നുകിൽ നടന്റെ അനിയത്തിയായി അല്ലെങ്കിൽ നായികയുടെ കൂട്ടുകാരിയായി എന്തായാലും വിളി വന്നതിനാൽ നീന സംവിധായകനെ കാണാൻ ചെന്നു.

ഒരു ദിവസം രാത്രിയാണ് നീനാകുറുപ്പ് ലൊക്കേഷനിൽ എത്തുന്നത് സാധാരണ ലഭിക്കാറുള്ള വേഷം പോലെ പ്രാധാന്യമുള്ള വേഷമാകില്ല എന്ന് മനസിലുറപ്പിച്ചാണ് നീന ലൊക്കേഷനിൽ എത്തിയതും, ചെറിയ എന്ത് കാരണം ഉണ്ടായാലും റോൾ ഉപേക്ഷിച്ച് സ്ഥലം വിടാൻ തയാറായി നിന്ന നീനയോട് പ്രൊഡക്ഷൻ കൺട്രോളർ സംവിധായകൻ തൊട്ടടുത്ത റൂമിൽ ഉണ്ടെന്നും അങ്ങോട്ട് ചെല്ലാനും ആവശ്യപ്പെട്ടു.

പ്രൊഡക്ഷൻ കൺട്രോളറുടെ വാക്ക് കേട്ട് ദേഷ്യമാണ് വന്നത് രാത്രി സംവിധായകൻ റൂമിലേക്ക് വിളിക്കുന്നത് നല്ല ഏർപ്പാടിനല്ല എന്ന് കരുതി അയാളോട് രണ്ട് വർത്താനം കൂടി പറയാൻ വേണ്ടി മടിച്ചാണെങ്കിലും റൂമിലേക്ക് താൻ ചെന്നെന്നും നീന കുറുപ്പ് പറയുന്നു. എന്നാൽ കുറച്ച് ഭയത്തോടെയാണ് താൻ റൂമിലേക്ക് ചെന്നതെങ്കിലും അവിടെ കണ്ടത് പാവങ്ങളായ രണ്ട് സംവിധായകരെയാണ് റാഫിയെയും മെക്കാർട്ടിനെയും എന്ന് താരം പറയുന്നു.

വിളിച്ച കാര്യം അറിഞ്ഞപ്പോഴാണ് ശരിക്കും ഞെട്ടുന്നത് യാത്രയൊക്കെ സുഖമായിരുന്നില്ലേ റൂമിൽ അസൗകര്യമൊന്നും ഇല്ലല്ലോ എന്നുമായിരുന്നു ഇവരുടെ ചോദ്യം. ഇവരുടെ സിനിമയിൽ എന്ത് വേഷമായാലും ചെയ്യും എന്ന് അപ്പോൾ തന്നെ മനസിലുറപ്പിച്ചതായും നീന കുറുപ്പ് പറയുന്നു. റാഫി മെക്കാർട്ടിൻ സംവിധാനം ചെയ്ത ദിലീപ് ചിത്രം പഞ്ചാബി ഹൗസിന്റെ ലൊക്കേഷനിൽ വച്ചാണ് നീനകുറിപ്പിന്റെ ഈ രസകരമായ ഈ സംഭവം അരങ്ങേറിയത്.

-Advertisements-