Thursday, May 9, 2024
-Advertisements-
KERALA NEWSരാജമല ദുരന്തം: മണ്ണിനടിയിൽപ്പെട്ടത് ഒരു കുടുംബത്തിലെ 31 പേർ; ഇവരിൽ മൂന്ന് പേരുടെ മൃതദേഹം മാത്രം...

രാജമല ദുരന്തം: മണ്ണിനടിയിൽപ്പെട്ടത് ഒരു കുടുംബത്തിലെ 31 പേർ; ഇവരിൽ മൂന്ന് പേരുടെ മൃതദേഹം മാത്രം കണ്ടെത്താനായി

chanakya news
-Advertisements-

ഇടുക്കി: രാജമല പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ഒരു കുടുംബത്തിലെ 31 പേരെയാണ് കാണാതായിരിക്കുന്നത്. ഇവരിൽ മൂന്ന് പേരുടെ മൃതദേഹം മാത്രമേ കണ്ടെത്താനായിട്ടുള്ളൂ. പെട്ടിമുടിയിലെ അടുത്തടുത്തുള്ള രണ്ട് ലയങ്ങളിലായി താമസിച്ചിരുന്ന മൂന്നാർ ഗ്രാമപഞ്ചായത്ത് മുൻ അംഗം അനന്തശിവൻ (58), ഭാര്യ വേലുത്തായി (55), മകൻ ഭാരതിരാജ (35), ഭാര്യ രേഖ (26), അനന്തശിവന്റെ സഹോദരങ്ങളായ ഗണേശ് (48), ഭാര്യ തങ്കമ്മ (42), അവരുടെ രണ്ടു കുട്ടികൾ.

അനന്ത ശിവന്റെ സഹോദരനായ ഷണ്മുഖദാസന്റെ മക്കളായ ദിനേശ് കുമാർ (22), നിതീഷ് കുമാർ (18), മയിൽസ്വാമി (45) ഭാര്യ രാജേശ്വരി (40) മകളായ ശിവരഞ്ജിനി (13) സിന്ദുജ (10), പ്രഭു (52), ഭാര്യ പളനിയമ്മ (50), മകൻ പ്രതീഷ് കുമാർ (35), ഭാര്യ കസ്തൂരി (30), ഇവരുടെ രണ്ടു കുട്ടികൾ. മുത്തുലക്ഷ്മി (30) അമ്മാവന്റെ മകൻ രാജാരവിവർമ്മ (35), ഇയാളുടെ ഭാര്യയും രണ്ടു കുട്ടികളും, ഭാര്യാപിതാവ് ഷൺമുഖയ്യ (60), ഭാര്യ സരസ്വതി (58), അച്യുതൻ (56), ഭാര്യ പവനത്തായി (46), മകൻ മണികണ്ഠൻ (23), ഐശയ്യ (54), ഭാര്യ മണി (50), മകൻ കപിൽദേവ് (26) എന്നിവരാണ് ദുരന്തത്തിൽ അകപ്പെട്ടിരിക്കുന്നത്. ഇവരിൽ മയിൽസ്വാമി, ഷൺമുഖയ്യ, ശിവരഞ്ജിനി എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിണ്ട്.

-Advertisements-