തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ അളവ് വർധിച്ചതിനാൽ ക്ഷേത്രങ്ങൾ തുറക്കുന്നത് സംബന്ധിച്ചു അവ്യക്തതകൾ മാറി. ശബരിമല തുറക്കില്ലെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. തന്ത്രി കണ്ഠര് മഹേഷ് മോഹനരരും ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസുവും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിദ്ധ്യത്തിൽ നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. ശബരിമല തുറക്കാൻ ദേവസ്വം ബോർഡ് പദ്ധതിയിട്ടിരുന്നു.
മാസ പൂജയും ഉത്സവവും മാറ്റിയെങ്കിലും പൂജകൾ നടക്കും ഭക്തരെ പ്രവേശിപ്പിക്കില്ല. നേരത്തെ ശബരിമല തുറക്കരുതെന്ന് ആവിശ്യപ്പെട്ട് പന്തളം കൊട്ടാരം പ്രതിനിധികൾ സർക്കാരിന് കത്ത് നൽകിയിരുന്നു. ശബരിമല തുറക്കരുതെന്ന് ഹൈന്ദവ വിശ്വാസികളും ആവർത്തിച്ച് പറഞ്ഞിരുന്നു.