കൊല്ലം : കെ.എസ്.ഇ.ബി ജീവനക്കാരൻ വിവാഹ വാഗ്ദാനം നൽകി വിവാഹിതയായ യുവതിയെ പീഡിപ്പിച്ചതായി പരാതി. കൊല്ലം കരവാളൂർ സ്വദേശിയും കെ.എസ്.ഇ.ബി താത്കാലിക ജീവനക്കാരനുമായ യുവാവിനെതിരെയാണ് കൊട്ടാരക്കര സ്വദേശിനിയായ വീട്ടമ്മ പരാതി നൽകിയത്.
വിവാഹ വാഗ്ദാനം നൽകി ലോഡ്ജിലും വാടക വീട്ടിലും കൊണ്ട് പോയി ലൈംഗീകമായി പീഡിപ്പിച്ചെന്നും. കൊല്ലത്തുള്ള ലോഡ്ജിൽ അഞ്ച് തവണ കൊണ്ട് പോയി പീഡിപ്പിച്ചെന്നും യുവാവിന്റെ വീട്ടിൽ ആളില്ലാത്തപ്പോഴൊക്കെ കൊണ്ട് പോയി പീഡനത്തിന് ഇരയാക്കിയെന്നും വിവാഹിതയും ഒരു കുട്ടിയുടെ മതവുമായി യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
അഞ്ചലിലെ ലോഡ്ജിൽ എത്തിച്ച് വൈൻ ആണെന്ന് പറഞ്ഞ് മയക്ക് മരുന്ന് കലക്കി തന്നെന്നും. അത് കഴിച്ച തനിക്ക് തലപൊക്കാൻ പോലും പറ്റാത്ത അവസ്ഥയിലായെന്നും യുവതി പറയുന്നു. മയങ്ങി വീണ തന്റെ ശരീരത്തിലെ ഓരോ തുണിയും അയാൾ അഴിച്ചു മാറ്റിയെന്നും തുടർന്ന് ലൈംഗീകമായി പീഡിപ്പിച്ചെന്നും യുവതി പറയുന്നു. തനിക്ക് പിന്നീട് ബോധം വന്നത് രാത്രി എട്ട് മണിയോടെ ആണെന്നും തുടർന്ന് അയാൾ പുറത്ത് പോയി നാല് കുപ്പി ബീയർ വാങ്ങിക്കൊണ്ട് വന്ന് ഒരെണ്ണം തന്റെ വായിൽ ഒഴിച്ചെന്നും വീണ്ടും പീഡനത്തിന് ഇരയാക്കിയെന്നും യുവതി പറയുന്നു.
പിറ്റേന്ന് നേരം വെളുത്തപ്പോഴാണ് അയാൾ തന്നെ വീട്ടിൽ കൊണ്ട് വിട്ടതെന്നും. വീട്ടുകാരോട് കുഞ്ഞമ്മയുടെ വീട്ടിൽ പോയിരിക്കുകയായിരുന്നെന്ന് പറയണമെന്നും അയാൾ പറഞ്ഞു. ലോഡ്ജിൽ വെച്ച് പകർത്തിയ തന്റെ ചിത്രങ്ങളുടെ പേരിൽ അയാൾ നിരന്തരം വിളിക്കുകയും താൻ അല്ലെ നിന്നെ ആദ്യം തൊട്ടത് അതിനാൽ താൻ വിവാഹം കഴിക്കാമെന്നും അയാൾ വാഗ്ദാനം നൽകി. പിന്നീട് നാല് പ്രാവിശ്യം അതെ ലോഡ്ജിൽ തന്നെ കൊണ്ട് പോയി പീഡിപ്പിച്ചെന്നും യുവതി പറയുന്നു.