Sunday, May 12, 2024
-Advertisements-
KERALA NEWSകോതമംഗലത്ത് ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പത്താം ക്ലാസ്സ് വിദ്യാർത്ഥിനി മരിച്ചു

കോതമംഗലത്ത് ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പത്താം ക്ലാസ്സ് വിദ്യാർത്ഥിനി മരിച്ചു

chanakya news
-Advertisements-

എറണാകുളം : കോതമംഗലത്ത് ഛർദ്ദിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പത്താം ക്ലാസ്സ് വിദ്യാർത്ഥിനി മരിച്ചു. കുട്ടമ്പുഴ സ്വദേശി സിമിലേഷ്-ഉമ ദമ്പതികളുടെ മകൾ അശ്വതി (15) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം. കഴിഞ്ഞ മാസം ആറാം തീയ്യതിയാണ് അശ്വതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ മാസം ഐടി പ്രാക്ടിക്കൽ പരീക്ഷയ്ക്കായി സ്കൂളിലെത്തിയപ്പോഴാണ് അശ്വതിക്ക് ഛർദ്ദി അനുഭവപ്പെട്ടത്. തുടർന്ന് കോതമംഗലം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. ആരോഗ്യനില വഷളായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. എന്നാൽ ആരോഗ്യ നില ഗുരുതരമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. കിഡ്‌നി ഉൾപ്പടെയുള്ള അന്തരീകാവയവങ്ങൾ പ്രവർത്തനരഹിതമായതിനെ തുടർന്നാണ് മരണം സംഭവിച്ചത്.

അതേസമയം രക്ത സാമ്പിൾ പരിശോധിച്ചതിൽ പെൺകുട്ടിയുടെ ശരീരത്തിൽ വിഷാംശം കണ്ടെത്തിയതായി സൂചനയുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്ന് പോലീസ് അറിയിച്ചു. മതിരപ്പള്ളി ഗവണ്മെന്റ് ഹൈസ്‌കൂൾ വിദ്യാർത്ഥിനിയാണ് മരിച്ച അശ്വതി.

English Summary : 10th class student dies after vomiting

-Advertisements-