Monday, May 13, 2024
-Advertisements-
KERALA NEWSവീട്ടമ്മയായ യുവതിയേയും മകന്റെ സുഹൃത്തിനേയും തെങ്ങിൽ കെട്ടിയിട്ട് മർദ്ധിച്ച കേസിൽ പ്രതികൾക്ക് മൂന്ന് വർഷത്തെ കഠിന...

വീട്ടമ്മയായ യുവതിയേയും മകന്റെ സുഹൃത്തിനേയും തെങ്ങിൽ കെട്ടിയിട്ട് മർദ്ധിച്ച കേസിൽ പ്രതികൾക്ക് മൂന്ന് വർഷത്തെ കഠിന തടവിനും രണ്ടായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി

chanakya news
-Advertisements-

കൊല്ലം : വീട്ടമ്മയായ യുവതിയേയും മകന്റെ സുഹൃത്തിനേയും തെങ്ങിൽ കെട്ടിയിട്ട് മർദ്ധിച്ച കേസിൽ പ്രതികൾക്ക് മൂന്ന് വർഷത്തെ കഠിന തടവിനും രണ്ടായിരം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കടയ്ക്കൽ ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസിലെ ഒൻപത് പ്രതികളെ ശിക്ഷിച്ചത്.

2017 ജൂൺ പന്ത്രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാത്രി പതിനൊന്ന് മണിയോടെ യുവതിയുടെ വീടിന്റെ വാതിൽ ചവിട്ടി പൊളിച്ച് അകത്ത് കയറിയ പ്രതികൾ 46 കാരിയായ യുവതിയേയും മകന്റെ സുഹൃത്തായ യുവാവിനേയും ക്രൂരമായി മർദിക്കുകയും തുടർന്ന് തെങ്ങിൽ കെട്ടിയിടുകയുമായിരുന്നു.

തെങ്ങിൽ കെട്ടിയിട്ടും പ്രതികൾ ഇരുവരെയും മർദിച്ചു. ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും പ്രചരിപ്പിക്കുകയും ചെയ്തു. സംഭവം നടന്ന് ആറ് വർഷങ്ങൾക്ക് ശേഷമാണ് കോടതി ശിക്ഷ വിധിച്ചത്. കൊല്ലം കടയ്ക്കൽ സ്വദേശികളായ സുധീർ, റിയാദ്,ഇർഷാദ്,സിറാജുദ്ധീൻ,അനസ്,ഷാഫി,ജിജു,സഫീർ,സിനു എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

English Summary : court jailed nine youths for moral policing and beating a housewife

-Advertisements-