ലക്നൗ : ഗർഭിണിയായ കാമുകിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കാമുകനടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് മീററ്റ് സ്വദേശിനിയായ രാംബിരി (30) നെ കൊലപ്പെടുത്തിയ കേസിൽ കാമുകനായ ആദേശ്. ഇയാളുടെ സുഹൃത്തുക്കളായ ദീപക്, ആര്യൻ, സന്ദീപ്, രോഹിത് എന്നിവരാണ് അറസ്റ്റിലായത്.
അദേശും രാംബിരിയും ഏറെ നാളുകളായി പ്രണയത്തിലായിരുന്നു. ഇതിനിടെ രാംബിരി ഗർഭിണിയാകുകയും ഉടൻ വിവാഹം കഴിക്കണമെന്ന് ആവിശ്യപെടുകയും ചെയ്തതോടെ കാമുകിയെ കൊലപ്പെടുത്തുകയായിരുന്നു. നിരന്തരം വിവാഹാഭ്യർത്ഥന നടത്തിയതാണ് അദേശിനെ പ്രകോപിപ്പിച്ചത്.
കാമുകിയെ വിളിച്ച് വരുത്തിയതിന് ശേഷം കല്ല് കൊണ്ട് തലയടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തുക്കളുടെ സഹായത്തോടെ കാമുകിയുടെ മൃതദേഹം വയലിൽ കൊണ്ട് ഉപേക്ഷിക്കുകയായിരുന്നു . ഗർഭിണിയായ യുവതിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്.
English Summary : five people including her boyfriend were arrested for killing her pregnant girlfriend