ചെന്നൈ : രജനികാന്ത് സംഘിയല്ലെന്ന മകൾ ഐശ്വര്യയുടെ പ്രസ്താവന ചർച്ചയായതിന് പിന്നാലെ സംഘി എന്നത് ഒരു മോശം വാക്കല്ലെന്ന് പറഞ്ഞ് നടൻ രജനികാന്ത് രംഗത്ത്. ഐശ്വര്യ സംവിധാനം ചെയ്ത ലാൽ സലാം എന്ന ചിത്രത്തിന്റെ പ്രമോഷൻ പരിപാടിക്കിടെയാണ് തന്റെ പിതാവ് സംഘിയല്ലെന്നും ആ വിളി വേദനിപ്പിക്കുന്നതായും ഐശ്വര്യ പ്രതികരിച്ചത്.
അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുത്തതിന് പിന്നാലെയാണ് രജനികാന്തിനെ സംഘിയായി ചിലർ മുദ്രകുത്തിയത്. രജനികാന്ത് സംഘിയല്ലെന്ന ഐശ്വര്യയുടെ പ്രസ്താവന വന്നതോടെ സംഘി എന്നത് മോശം വാക്കാണെന്ന തരത്തിൽ പ്രചാരണം നടന്നു.
ഇപ്പോഴിതാ സംഘി എന്നത് മോശം വാക്കല്ലെന്നും തന്റെ മകൾ ഐശ്വര്യ സംഘി എന്നത് മോശം വാക്കാണെന്ന് പറഞ്ഞിട്ടില്ലെന്നും വ്യക്തമാക്കി രജനികാന്ത് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ആത്മീയ വിഷയങ്ങളിൽ താല്പര്യമുള്ള പിതാവിനെ സംഘിയായി മുദ്ര കുത്തുന്നതിലെ അനൗചിത്യമാണ് ഐശ്വര്യ പറഞ്ഞതെന്നും രജനികാന്ത് വ്യക്തമാക്കി.
English Summary : rajinikanth controversy aishwarya never said sanghi bad word