കൊച്ചി : ശരീരത്ത് സ്പർശിക്കരുതെന്ന് മാധ്യമ പ്രവർത്തകരോട് ചലച്ചിത്രതാരം സുരേഷ് ഗോപി. കലൂരിൽ നടന്ന ട്രാൻസ്ജെൻഡേഴ്‌സിന്റെ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ വഴി മുടക്കി നിന്ന മാധ്യമ പ്രവർത്തകരോണ് ദയവ് ചെയ്ത് തന്റെ ശരീരത്ത് സ്പർശിക്കരുതെന്ന് പറഞ്ഞത്. നോ ബോഡി ടച്ചിങ് എന്നായിരുന്നു സുരേഷ് ഗോപി മാധ്യമ പ്രവർത്തകരോട് പറഞ്ഞത്.
ദിവസങ്ങൾക്ക് മുൻപ് മാധ്യമ പ്രവർത്തകയോട് സംസാരിക്കുന്നതിനിടെ സുരേഷ് ഗോപി തോളിൽ കൈ വെച്ച് സംസാരിച്ചത് വൻ വിവാദമാകുകയും മാധ്യമ പ്രവർത്തക സുരേഷ് ഗോപിക്കെതിരെ ലൈംഗീകാതിക്രമത്തിന് പരാതി നൽകുകയും ചെയ്തിരുന്നു. സുരേഷ് ഗോപി വിഷയത്തിൽ ക്ഷമ ചോദിച്ചിട്ടും മാധ്യമ പ്രവർത്തക പരാതി നൽകുകയായിരുന്നു.
കലൂരിൽ ട്രാൻസ്ജെൻഡേഴ്‌സിന്റെ പരിപാടിയിൽ പങ്കെടുത്ത് സുരേഷ് ഗോപി മടങ്ങുന്നതിനിടെ വഴി മുടക്കി നിന്ന മാധ്യമ പ്രവർത്തകരോട് നോ ബോഡി ടച്ചിങ് എന്ന് പറഞ്ഞ് പോകുകയായിരുന്നു. മാധ്യമങ്ങളോട് സംസാരിക്കാൻ സുരേഷ് ഗോപി തയ്യാറായില്ല. പ്രതീക്ഷ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ ബോംബ് ഭീഷണിയുണ്ടെന്ന് പറഞ്ഞ് പോലീസ് പരിപാടിയിൽ ഇടപെട്ടത് പ്രതിഷേധത്തിനിടയാക്കി.
Englsih Summary : suresh gopi say no body touching