Wednesday, May 1, 2024
-Advertisements-
KERALA NEWSകുഞ്ഞിന്റെ നൂല് കെട്ടിന് തലേദിവസം ഭർത്താവ് തലാഖ് ചൊല്ലി, ആദ്യം പറഞ്ഞത് അസുഖമാണെന്ന് പിന്നീട് ആണ്...

കുഞ്ഞിന്റെ നൂല് കെട്ടിന് തലേദിവസം ഭർത്താവ് തലാഖ് ചൊല്ലി, ആദ്യം പറഞ്ഞത് അസുഖമാണെന്ന് പിന്നീട് ആണ് മരിച്ചെന്ന് പറഞ്ഞത് ; യുവതിയുടെ മരണത്തിൽ പരാതിയുമായി കുടുംബം

chanakya news
-Advertisements-

പത്തനംതിട്ട : പന്തളത്ത് ഭർതൃവീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ച് യുവതിയുടെ കുടുംബം രംഗത്ത്. കടയ്ക്കാട് സ്വദേശിനി ഉമൈറ ഉമ്മുകുട്ടിയെ 2022 ഫെബ്രുവരി 14 ന് വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ പോലീസിൽ പരാതി നൽകിയെങ്കിലും പോലീസ് കേസ് കാര്യക്ഷമമായി അന്വേഷിക്കുന്നില്ലെന്നും കുടുംബം പറയുന്നു.

കായംകുളം സ്വദേശിയായ യുവാവും ഉമൈറയും തമ്മിലുള്ള വിവാഹം 2022 ജൂലൈ പതിനഞ്ചിനാണ് നടന്നത്. ഒന്നര വർഷത്തിന് ശേഷം ഒരു കുട്ടിയും ജനിച്ചു. എന്നാൽ കുട്ടിയുടെ നൂല് കെട്ടിന് തലേദിവസം രാത്രി ഭർത്താവ് ഉമൈറയെ ഉപദ്രവിക്കുകയും തലാഖ് ചൊല്ലിയതായും ബന്ധുക്കൾ പറയുന്നു. പ്രസവം കഴിഞ്ഞ് രണ്ടര മാസത്തിന് ശേഷം ഭർത്താവ് വീട്ടിലേക്ക് കൊണ്ട് പോയെന്നും പിന്നീട് സ്വന്തം വീട്ടിലേക്ക് വിട്ടിട്ടില്ലെന്നും കുടുംബം ആരോപിക്കുന്നു.

ഉമൈറ മരിച്ച ദിവസം അസുഖം ആണെന്നാണ് ഭർതൃവീട്ടുകാർ ആദ്യം പറഞ്ഞത് പിന്നീട് തൂങ്ങി മരിച്ചെന്ന് പറയുകയായിരുന്നു. ആശുപത്രിയിലെത്തിയപ്പോൾ ഉമൈറ വെന്റിലേറ്ററിൽ ആയിരുന്നെന്നും ആശുപത്രിയിൽ എത്തിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയതെന്ന് പറഞ്ഞതെന്നും ബന്ധുക്കൾ പറഞ്ഞു. വിവാഹം കഴിഞ്ഞ അന്ന് മുതൽ ഭർത്താവും വീട്ടുകാരും ഉമൈറയെ ഉപദ്രവിച്ചിരുന്നതായും ബന്ധുക്കൾ ആരോപിക്കുന്നു. ഉമൈറയുടെ മരണത്തിൽ ദുരൂഹത നീക്കണമെന്ന് ആവിശ്യപ്പെട്ട് ബന്ധുക്കൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.

English Summary : The family has complained about the death of the young woman

-Advertisements-