Tuesday, May 7, 2024
-Advertisements-
NATIONAL NEWSമരുന്ന് വാങ്ങാൻ പോയ യുവാവ് ലോറിയിടിച്ചു മരിച്ച സംഭവത്തിൽ ഭാര്യയും കാമുകനും അറസ്റ്റിൽ

മരുന്ന് വാങ്ങാൻ പോയ യുവാവ് ലോറിയിടിച്ചു മരിച്ച സംഭവത്തിൽ ഭാര്യയും കാമുകനും അറസ്റ്റിൽ

chanakya news
-Advertisements-

കഴിഞ്ഞദിവസം യുവാവ് ബൈക്കിൽ ബൈക്കിൽ ലോറി ഇടിച്ച് മരിച്ച സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ സിദ്ധവരം സ്വദേശിയായ ബാലസുബ്രഹ്മണ്യമാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ബാലസുബ്രഹ്മണ്യൻറെ ഭാര്യ രേണുക കാമുകൻ നാഗറെഡി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ശനിയാഴ്ച മരുന്നു വാങ്ങാൻ പോയ ബാലസുബ്രഹ്മണ്യൻ ലോറി ഇടിക്കുകയായിരുന്നു. അപകടമരണം ആണെന്നാണ് കരുതിയിരുന്നത്. എന്നാൽ സഹോദരന്റെ പരാതിയെ തുടർന്ന് അന്വേഷണം നടത്തിയപ്പോൾ ആസൂത്രിത കൊലപാതകമാണെന്ന തെളിയുകയായിരുന്നു.

നാട്ടിൽ ബുക്ക് സ്റ്റാൾ നടത്തിക്കൊണ്ടിരുന്ന ബാലസുബ്രഹ്മണ്യം തിരുപ്പതിയിൽ ട്രാവൽ ഏജൻസി തുടങ്ങിയതിനെ തുടർന്ന് ഭാര്യയെയും മക്കളെയും നാട്ടിലാക്കിയ ശേഷം അദ്ദേഹം തിരുപ്പതിയിലേക്ക് താമസം മാറ്റുകയായിരുന്നു. ഈ കാലയളവിലാണ് രേണുക നാട്ടിലെ രാഷ്ട്രീയ നേതാവ് കൂടിയായ നാഗറെഡ്ഢിയുമായി അടുക്കുന്നത്. തിരുപ്പതിയിൽ നിന്നും ട്രാവൽ ഏജൻസി വിട്ട് നാട്ടിലെത്തിയതോടെ ഭര്‍ത്താവായ ബാലസുബ്രഹ്മണ്യം കാമുകനുമായുള്ള രഹസ്യബന്ധത്തിന് തടസ്സമാകുകയായിരുന്നു. എന്നാൽ ഇടയ്ക്കിടയ്ക്ക് പാർട്ടി പ്രവർത്തനത്തിനെന്ന പേരിൽ രേണുക കാമുകനെ കാണാൻ പോയിരുന്നു. ഒടുവിൽ ഭർത്താവ് സംഭവം അറിയുകയും ഈ ബന്ധത്തിന് വിലക്ക് ഇടുകയും ചെയ്തിരുന്നു. എന്നിട്ടും രേണുക ഇതിൽ നിന്നും പിന്മാറാൻ തയ്യാറായിരുന്നില്ല.

ഒടുവിൽ രേണുകയും നാഗറെഡ്ഢിയും കൂടി ബാലസുബ്രമണ്യത്തെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ശനിയാഴ്ച മരുന്ന് വാങ്ങാനായി ബാലസുബ്രഹ്മണ്യം പുറത്ത് പോയ വിവരം രേണുക നാഗറെഡ്ഢിയെ വിളിച്ചു അറിയിക്കുകയായിരുന്നു. തുടർന്ന് നാഗറെഡ്ഢി ബൈക്കിൽ ലോറിയിടിപ്പിച്ചു കൃത്യം നിര്വഹിക്കുകയായിരുന്നു. രേണുകയുടെ നാഗറെഡിയുടെ മൊബൈൽ ഫോൺ തിരിച്ചു ചോദിച്ചപ്പോൾ ഇരുവരും തമ്മിലുള്ള ബന്ധം പോലീസിന് മനസിലാക്കുകയായിരുന്നു. തുടർന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിക്കുകയും ചെയ്തു.

-Advertisements-