Sunday, May 12, 2024
-Advertisements-
KERALA NEWSഅമ്മയ്‌ക്കൊപ്പം പള്ളിയിൽ കുർബാനയിൽ പങ്കടുക്കുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത് ; ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പതിനേഴുകാരി മരിച്ചു

അമ്മയ്‌ക്കൊപ്പം പള്ളിയിൽ കുർബാനയിൽ പങ്കടുക്കുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത് ; ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പതിനേഴുകാരി മരിച്ചു

chanakya news
-Advertisements-

കോട്ടയം : ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പതിനേഴുകാരി മരിച്ചു. ഇടുക്കി കട്ടപ്പന സ്വദേശികളായ ജോയി-ഷൈനി ദമ്പതികളുടെ മകൾ ആൻ മരിയ ജോസ് (17) ആണ് മരിച്ചത് ഹൃദയാഘാതത്തെ തുടർന്ന് രണ്ട് മാസത്തോളമായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ജൂൺ ഒന്നിന് രാവിലെ അമ്മയോടൊപ്പം ഇരട്ടയാർ സെന്റ് ഫൊറോനാ പള്ളിയിൽ കുർബാനയിൽ പങ്കടുക്കുന്നതിനിടെയാണ് ആൻമരിയയ്ക്ക് ഹൃദയാഘാതമുണ്ടായത്. തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ആൻമരിയയെ വേഗത്തിൽ കൊച്ചിയിൽ എത്തിക്കുന്നതിനായി നാട്ടുകാരും ജനപ്രതിനിധികളും ഇടപെട്ട് വഴിയൊരുക്കിയിരുന്നു.

കഴിഞ്ഞ മാസമാണ് കൊച്ചിയിൽ നിന്നും ആൻമരിയയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

English Summary : 17 year old girl died after suffering a heart attack kattappana

-Advertisements-