കൊച്ചി : ടെലിവിഷൻ ഹാസ്യ താരം സുബി സുരേഷിന്റെ മരണത്തിൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. 2023 ഫെബ്രുവരി 22 ബുധനാഴ്ച രാവിലെയാണ് കരൾ രോഗത്തെ തുടർന്ന് സുബി സുരേഷ് അന്തരിച്ചത്. മറ്റേതെങ്കിലും ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിൽ സുബി സുരേഷിന്റെ ജീവൻ രക്ഷിക്കാമായിരുന്നെന്ന് കുടുംബം പറയുന്നു.
സുബി സുരേഷ് 25 ദിവസത്തോളം ഐസിയുവിലായിരുന്നു. പ്രവേശിപ്പിച്ച ദിവസം മുതൽ ആശുപത്രി അധികൃതർ പണം ആവിശ്യപ്പെട്ടുകൊണ്ടേയിരിക്കുകയായിരുന്നെന്നും കുടുംബം പറയുന്നു. ഫെബ്രുവരി ഇരുപത്തിയൊന്നാം തീയതി തന്നെ സുബി സുരേഷ് മരണപ്പെട്ടിരുന്നു. എന്നാൽ രണ്ടാം തീയതി പത്ത് മണിയോടെയാണ് മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചതെന്നും കുടുംബം പറയുന്നു.
പുരോഹിതന്മാർ നടത്തുന്ന ആശുപത്രിയാണിതെന്നും ബില്ല് ചോദിച്ചിട്ട് തന്നില്ലെന്നും കേസ് കൊടുക്കാൻ പറ്റാത്ത സ്ഥിതി ആയിരുന്നെന്നും കുടുംബം പറയുന്നു.
English Summary : subi sureshs death mother against the hospital