കോഴിക്കോട് : താമരശ്ശേരിയിൽ ട്യൂഷന് പോയ രണ്ട് വിദ്യാർത്ഥികളെ മരിച്ച നിലയിൽ കണ്ടെത്തി. കോരങ്ങാട് വട്ടക്കൊരുവ് സ്വദേശി അബ്ദുൽ ജലീലിന്റെ മക്കളായ മുഹമ്മദ് ആജിൽ (14), മുഹമ്മദ് ആഷിർ (7) എന്നിവരാണ് മരിച്ചത്. സെപ്റ്റിക്ക് ടാങ്കിനായി കുഴിച്ച കുഴിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ഞായറാഴ്ച ഉച്ചയോടെ അടുത്തുള്ള വീട്ടിൽ ഇരുവരും ട്യൂഷന് പോയിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ച് വരാത്തതിനെ തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് ഇരുവരെയും സമീപവാസിയുടെ പറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ നിന്നും കണ്ടെത്തിയത്.
കുഴിയിൽ വെള്ളം നിറഞ്ഞതിനാൽ കുഴിയാണെന്ന് മനസിലാവാതെ അബദ്ധത്തിൽ വീണതാകാമെന്നാണ് നിഗമനം. കുട്ടികളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
English Summary : brothers drown in waterlogged kozhikod