Wednesday, May 1, 2024
-Advertisements-
KERALA NEWSസ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പത്താം ക്ലാസുകാരിയെ റബർ തോട്ടത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചു ;...

സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പത്താം ക്ലാസുകാരിയെ റബർ തോട്ടത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചു ; എഴുപത്തി മൂന്നുകാരനെ ശിക്ഷിച്ച് കോടതി

chanakya news
-Advertisements-

പത്തനംതിട്ട : സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ റബർ തോട്ടത്തിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോയി ലൈംഗീക പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിയെ 47 വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. വെച്ചൂച്ചിറ സ്വദേശി കുഞ്ഞുമോൻ (77) നെയാണ് കോടതി ശിക്ഷിച്ചത്.

തടവ് ശിക്ഷയ്ക്ക് പുറമെ 1.10 ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും കോടതി വിധിയിൽ പറയുന്നു. പിഴ അടച്ചില്ലെങ്കിൽ 25 മാസം അധിക തടവ് അനുഭവിക്കണം. 2019 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയായ പെൺകുട്ടി സ്‌കൂളിൽ നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പെൺകുട്ടിയെ പിന്തുടർന്ന് പുറകെ കൂടിയ പ്രതി ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ പെൺകുട്ടിയെ കയറി പിടിക്കുകയും വാ പൊതിയതിന് ശേഷം അടുത്തുള്ള റബർ തോട്ടത്തിലേക്ക് കൊണ്ട് പോയി ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു.

പീഡനവിവരം പുറത്ത് പറഞ്ഞാൽ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തിയ പ്രതി നിരവധി തവണ പെൺകുട്ടിയെ പീഡിപ്പിച്ചു. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിഞ്ഞത് തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.

English Summary : court sentenced the man who molested the student

-Advertisements-