തിരുവനന്തപുരം : വിതുരയിൽ ഭർത്താവിനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. വിതുര സ്വദേശിനി സുനില (24) ആണ് മരിച്ചത്. കല്ലൻകുടിയിലെ ആളൊഴിഞ്ഞ വീട്ടിൽ നിന്നാണ് സുനിലയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ യുവതിയുടെ കാമുകനെ പോലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച രാവിലെ മെഡിക്കൽ കോളേജിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് സുനില വീട്ടിൽ നിന്നും ഇറങ്ങിയത്. വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കാമുകൻ അച്ചുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ സുനിലയെ കൊലപ്പെടുത്തിയതായി കാമുകൻ വെളിപ്പെടുത്തുകയായിരുന്നു.
ഒരുമിച്ച് ജീവിക്കാൻ കഴിയാത്തതിനാൽ ഒരുമിച്ച് മരിക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് സുനിലയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പനയംമുട്ടത്ത് പോയി ജീവനൊടുക്കാൻ തീരുമാനിക്കുകയായിരുന്നെന്ന് കാമുകൻ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
English Summury : young woman found dead vithura