ബംഗളൂരു : മുൻ കർണാടക മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബിഎസ് യെദിയൂരപ്പയുടെ കൊച്ചു മകളെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ബംഗളൂരുവിലെ വസന്ത് നഗറിലുള്ള ഫ്ലാറ്റിലാണ് കൊച്ചുമകൾ സൗന്ദര്യയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ബെംഗളൂരുവിലെ രാമയ്യ മെഡിക്കൽ കോളേജിൽ ഡോകടർ ആയി സേവനമനുഷ്ഠിച്ച് വരികയായിരുന്നു സൗന്ദര്യ.
രണ്ട് വർഷം മുൻപാണ് സൗന്ദര്യയുടെ വിവാഹം കഴിഞ്ഞത്. ആറു മാസം പ്രായമുള്ള കുഞ്ഞിനോടും ഭർത്താവിനോടുമൊപ്പമാണ് സൗന്ദര്യ താമസിച്ചിരുന്നത്. യെദ്യുരപ്പയുടെ മൂത്ത മകൾ പദ്മയുടെ മകളാണ് സൗന്ദര്യ. വെള്ളിയാഴ്ച ഉച്ചയോടെയാണ് സൗന്ദര്യയെ ഫ്ലാറ്റിലെ കിടപ്പ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ആശുപത്രിയിലെത്തിച്ച സൗന്ദര്യയുടെ മൃദദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. യദ്യൂരപ്പ അടക്കമുള്ള ബന്ധുക്കൾ ആശുപത്രിയിൽ എത്തി.കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും ആശുപത്രിയിലെത്തി. സൗന്ദര്യയുടെ മൃദദേഹം കണ്ടെത്തിയ ഫ്ലാറ്റിൽ പോലീസ് പരിശോധന നടത്തിവരികയാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.