കൊല്ലം : ഓയൂരിൽ നിന്നും നാലംഗ സംഘം കാറിൽ തട്ടികൊണ്ടുപോയ അബിഗേൽ സാറയ്ക്കായുള്ള തിരച്ചിൽ നടക്കുന്നതിനിടെ മറ്റൊരു കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നതായി വിവരം. ഓയൂരിൽ നിന്നും പത്ത് കിലോമീറ്റർ മാറി ഇന്നലെ രാവിലെ ഒൻപത് മണിയോടെയാണ് രണ്ടര വയസുകാരനെ തട്ടികൊണ്ട് പോകാനുള്ള ശ്രമം നടന്നത്.
സൈനികൻ ബിജുവിന്റെ വീട്ടിൽ ബൈക്കിലെത്തിയവരാണ് കുട്ടിയെ തട്ടികൊണ്ട് പോകാനുള്ള ശ്രമം നടത്തിയത്. കുട്ടി ബഹളം വെച്ചതോടെ ശ്രമം ഉപേക്ഷിച്ച് സംഘം കടന്ന് കളയുകയായിരുന്നു. വീടിന് പുറത്ത് മുഖം മൂടി ധരിച്ച ഒരു സ്ത്രീയേയും, പുരുഷനേയും കണ്ടതായും ആരാണെന്ന് ചോദിച്ചപ്പോൾ ഇവർ ഓടിപ്പോയതായും വീട്ടമ്മ പറയുന്നു.
ഉടൻ തന്നെ സമീപവാസികളേയും പൊലീസിനെയും വിവരം അറിയിച്ചെന്നും വീട്ടമ്മ പറഞ്ഞു. അതേസമയം ഓയൂരിൽ നിന്നും കാണാതായ കുട്ടിയെ തട്ടികൊണ്ട് പോയ സംഘത്തെ കുറിച്ച്സൂചനകളൊന്നും ഇതുവരെ ലഭിച്ചില്ല. സിസിടിവി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്. ഇതിനിടെ പ്രതിയുടേതെന്ന് കരുതുന്ന രേഖാ ചിത്രം പോലീസ് പുറത്ത് വിട്ടു.
English Summary : attempt to abduct another child kollam