കൊല്ലം : ഓയൂരിൽ നിന്ന് തട്ടികൊണ്ട് പോയ ആറുവയസുകാരിയെ മോചിപ്പിക്കാൻ ആറ് ലക്ഷം രൂപ നൽകണമെന്ന് ആവിശ്യപ്പെട്ട് കോൾ. കുട്ടിയുടെ അമ്മയുടെ ഫോണിലേക്കാണ് മോചനദ്രവ്യം ആവിശ്യപ്പെട്ട് കോൾ വന്നത്. അഞ്ച് ലക്ഷം രൂപ തന്നാൽ കുട്ടിയെ മോചിപ്പിക്കാമെന്നാണ് ഫോണിൽ വിളിച്ച സ്ത്രീ കുട്ടിയുടെ ബന്ധുവിനെ അറിയിച്ചത്.
അതേസമയം കുട്ടി എവിടെയാണെന്ന് വ്യക്തമല്ല. കുട്ടിയുടെ ബന്ധുവാണ് ഫോൺ എടുത്ത് സംസാരിച്ചത്. കുട്ടി സുരക്ഷിതമായി തങ്ങളുടെ പക്കലുണ്ടെന്ന് വിളിച്ച സ്ത്രീ അറിയിച്ചു. സംഭവത്തിൽ ഫോൺ നമ്പർ കേന്ദ്രീകരിച്ച് സൈബർ സെൽ അന്വേഷണം ആരംഭിച്ചു.
ഓയൂർ സ്വദേശിയായ റെജിയുടെ മകൾ അഭികേൽ സാറയെയാണ് കാണാതായത്. സഹോദരനൊപ്പം ട്യൂഷൻ ക്ലാസിലേക്ക് പോകുന്നതിനിടെയാണ് കാറിലെത്തിയ നാലംഗ സംഘം അഭികേൽ സാറയെ തട്ടികൊണ്ട് പോയത്. കാറിൽ ഒരു യുവതിയും മൂന്ന് യുവാക്കളുമാണ് ഉണ്ടായിരുന്നതെന്ന് അഭികേൽ സാറയുടെ സഹോദരൻ വീട്ടുകാരെ അറിയിച്ചു.
English Summary : kollam kidanapping updated