Wednesday, May 8, 2024
-Advertisements-
KERALA NEWSകരാട്ടെയുടെ ഭാഗമാണെന്ന് പറഞ്ഞ് പെൺകുട്ടികളുടെ മുൻ ഭാഗത്തും പിന് ഭാഗത്തും ഇയാൾ കിടക്കുമായിരുന്നു ; മലപ്പുറം...

കരാട്ടെയുടെ ഭാഗമാണെന്ന് പറഞ്ഞ് പെൺകുട്ടികളുടെ മുൻ ഭാഗത്തും പിന് ഭാഗത്തും ഇയാൾ കിടക്കുമായിരുന്നു ; മലപ്പുറം ചാലിയാർ പുഴയിൽ പതിനേഴുകാരി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കരാട്ടെ അധ്യാപകൻ അറസ്റ്റിൽ

chanakya news
-Advertisements-

മലപ്പുറം : ചാലിയാർ പുഴയിൽ പതിനേഴുകാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കരാട്ടെ അധ്യാപകൻ അറസ്റ്റിൽ. ഊർക്കടവ്‌ സ്വദേശി വി സിദ്ധിഖ് അലി (43) ആണ് അറസ്റ്റിലായത്. പോക്സോ വകുപ്പ് പ്രകാരം വാഴക്കാട് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് പതിനേഴുകാരിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

തിങ്കളാഴ്ച വൈകുന്നേരം ആറു മണിമുതലാണ് പെൺകുട്ടിയെ കാണാതായത് തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തെ പുഴയിൽ മരിച്ച നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത്. സംഭവം നടന്ന ദിവസം അപരിചിതരായ രണ്ടുപേരെ സംഭവ സ്ഥലത്ത് കണ്ടതായും ചിലർ അടുത്തേക്ക് ചെന്നപ്പോൾ മുഖം നൽകാതെ ബൈക്ക് ഓടിച്ച് പോയതായും ബന്ധുക്കൾ പോലീസിൽ നൽകിയ പരാതിയിൽ പറഞ്ഞിരുന്നു.

കരാട്ടെ അധ്യാപകൻ നിരന്തരം പീഡിപ്പിച്ചിരുന്നതായി കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നല്കാനിരിക്കെയാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടി ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കൾ ഉറപ്പിച്ച് പറയുന്നു. കരാട്ടെ ക്ലാസിന് എത്തുന്ന പെൺകുട്ടികളെ സിദ്ധിഖ് അലി ലൈംഗീക പീഡനത്തിന് ഇരയാക്കിയിരുന്നതായി പെൺകുട്ടിയുടെ സഹോദരി വെളിപ്പെടുത്തി. മേൽ വസ്ത്രം ഇല്ലാത്ത നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് അതിനാൽ ജീവനൊടുക്കിയതാണ് വിശ്വസിക്കാൻ പ്രയാസമാണെന്നും നാട്ടുകാർ പറയുന്നു.

കരാട്ടെ ക്ലാസിനെത്തുന്ന പെൺകുട്ടികളുടെ ശരീര ഭാഗങ്ങളിൽ ഇയാൾ സ്പർശിച്ചിരുന്നു. കരാട്ടെയുടെ ഭാഗമാണെന്ന രീതിയിൽ പെൺകുട്ടികളുടെ പിൻ ഭാഗത്തും മുൻ ഭാഗത്തും ഇയാൾ കിടന്നിരുന്നതായും പെൺകുട്ടിയുടെ സഹോദരി വെളിപ്പെടുത്തി. കാരാട്ടയുടെ ഗുരുവാണ് താനെന്നും ഗുരുവിന് എല്ലാം സമർപ്പിക്കണമെന്ന് വിശ്വസിപ്പിച്ചാണ് ഇയാൾ ചൂഷണം ചെയ്തിരുന്നത്.

English Summary : mysterious death of 17 year old girl karate instructor arrested

-Advertisements-