Saturday, April 27, 2024
-Advertisements-
KERALA NEWSഏഴ് വാരിയെല്ലുകൾ പൊട്ടിയ നിലയിൽ, അറുപതോളം ക്ഷതങ്ങൾ ; രണ്ടര വയസുകാരി ഫാത്തിമ അനുഭവിച്ചത് കൊടും...

ഏഴ് വാരിയെല്ലുകൾ പൊട്ടിയ നിലയിൽ, അറുപതോളം ക്ഷതങ്ങൾ ; രണ്ടര വയസുകാരി ഫാത്തിമ അനുഭവിച്ചത് കൊടും ക്രൂരത, പിതാവിനെതിരെ കൊലക്കുറ്റം ചുമത്തി

chanakya news
-Advertisements-

മലപ്പുറം : കാളികാവ് ഉദിരംപൊയിലിൽ രണ്ടര വയസുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. രണ്ടര വയസുകാരിയായ ഫാത്തിമ നസ്‌റിൻ ആണ് മരിച്ചത്. സംഭവത്തിൽ പിതാവ് ഫായിസ് (24) നെതിരെ കുലകുറ്റം ചുമത്തി. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയെന്ന് പറഞ്ഞാണ് പിതാവ് ഫായിസ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ കുട്ടിയുടെ മാതാവും ബന്ധുക്കളും സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് പോലീസിൽ പരാതി നൽകുകയായിരുന്നു.

കുഞ്ഞിന്റെ ശരീരത്തിൽ പുതിയതും പഴയതുമായ നിരവധി മുറിവുകളുണ്ടായിരുന്നു. സിഗരറ്റ് കൊണ്ട് കുത്തിയ പാടുകളും കുട്ടിയുടെ ശരീരത്ത് ഉണ്ടായിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. മരണം സംഭവിച്ചതിന് ശേഷമാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചതെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.

ഒരാഴ്ചയോളം നീണ്ട ക്രൂരമർദ്ദനത്തിന് കുട്ടി ഇരയായായതായും ഇതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഏഴ് വാരിയെല്ലുകൾ തകർന്ന നിലയിലായിരുന്നു. തലച്ചോറിൽ രക്തസ്രാവം ഉണ്ടായതായും ശരീരത്തിൽ അറുപതോളം ക്ഷതങ്ങൾ ഉള്ളതായും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. അതേസമയം തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയതിന്റെ തെളിവുകളൊന്നും കണ്ടെത്താനായില്ല.

നാല് വർഷം മുൻപാണ് ഫായിസും കുഞ്ഞിന്റെ മതവുമായ യുവതിയും തമ്മിൽ പ്രണയത്തിലായത്. വാട്സാപ്പിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. പ്രണയിക്കുന്നതിനിടെ യുവതി ഗർഭിണിയായി. എന്നാൽ ഫായിസിന് വിവാഹപ്രായമാകാതിരുന്നതിനാൽ കല്യാണം നടന്നില്ല. പിന്നീട് കുട്ടി ജനിച്ച ശേഷമാണ് ഇരുവരും വിവാഹിതരായത്.

English Summary : two and half year old child death malappuram

-Advertisements-