പത്തനംതിട്ട : വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പതിനേഴ് വർഷങ്ങൾക്ക് ശേഷം ഭർത്താവ് അറസ്റ്റിൽ. പത്തനംതിട്ട കോഴഞ്ചേരി സ്വദേശി സിആർ ജനാർദ്ദനൻ നായരുടെ ഭാര്യ രമ ദേവി (50) നെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിലാണ് റിട്ട. പോസ്റ്റ്മാസ്റ്ററായ ജനാർദ്ദനൻ നായരെ പോലീസ് അറസ്റ്റ് ചെയ്തത്. 2006 മെയ് 26 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
രമ ദേവി കൊല്ലപ്പെട്ടതിന് പിന്നാലെ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. വീടിനോട് ചേർന്ന് നിർമ്മാണം നടത്തിവന്ന തൊഴിലാളികളെയാണ് പോലീസ് ചോദ്യം ചെയ്തത്. അതേസമയം സംഭവം നടന്നതിന് പിന്നാലെ തമിഴ്‌നാട് സ്വദേശികളായ യുവാവിനെയും യുവതിയെയും കാണാതായിരുന്നു. തുടർന്ന് അന്വേഷണം ഈ വഴിക്ക് തിരിഞ്ഞെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല.
എന്നാൽ കഴിഞ്ഞ വർഷം യുവതിയെ തെങ്കാശിയിൽവെച്ച് കണ്ടെത്തുകയും കേസിൽ വീണ്ടും അന്വേഷണം ആരംഭിക്കുകയുമായിരുന്നു. ഈ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. അതേസമയം പ്രതിയെ കിട്ടാതെ വന്നപ്പോൾ ഭാര്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ജനാർദ്ദനൻ നായർ കോടതിയെ സമീപിച്ചിരുന്നു.
English Summary : rama devi murder caser