Sunday, April 28, 2024
-Advertisements-
KERALA NEWSകുതറി മാറിയതുകൊണ്ട് മൂത്ത കുട്ടി കിണറ്റിൽ വീഴാതെ രക്ഷപെട്ടു ; മക്കളുടെ കൈപിടിച്ച് കിണറ്റിലേക്ക് ചാടുകയും...

കുതറി മാറിയതുകൊണ്ട് മൂത്ത കുട്ടി കിണറ്റിൽ വീഴാതെ രക്ഷപെട്ടു ; മക്കളുടെ കൈപിടിച്ച് കിണറ്റിലേക്ക് ചാടുകയും നാലുവയസുകാരൻ മരിക്കുകയും ചെയ്ത സംഭവത്തിൽ യുവതിക്കെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു

chanakya news
-Advertisements-

തിരുവനന്തപുരം : നാല് വയസുകാരനായ മകനേയും കൊണ്ട് കിണറ്റിൽ ചാടിയ സംഭവത്തിൽ യുവതിക്കതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. ആറ്റിങ്ങൽ മാമം സ്വദേശിനി രമ്യയ്‌ക്കെതിരെയാണ് പോലീസ് കേസെടുത്തത്. വെള്ളിയാഴ്ച രാവിലെയാണ് രമ്യ മകൻ അഭിദേവിന്റെ കൈപിടിച്ച് കിണറ്റിലേക്ക് ചാടിയത്. ഗുരുതരമായി പരിക്കേറ്റ ഇരുവരേയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അഭിദേവിന്റെ ജീവൻ രക്ഷിക്കാനായില്ല.

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രമ്യ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കുടുംബ വഴക്കിനെ തുടർന്ന് മൂത്ത കുട്ടിയുടേയും ഇളയ കുട്ടിയുടേയും കൈപിടിച്ചാണ് രമ്യ കിണറിലേക്ക് ചാടിയത്. എന്നാൽ മൂത്തകുട്ടി കുതറി മാറിയതിനാൽ കിണറ്റിൽ വീണില്ല. തുടർന്ന് കുട്ടി ബഹളംവെച്ചതിനെ തുടർന്ന് ഓടിയെത്തിയ സമീപവാസികൾ അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി രമ്യയേയും കുട്ടിയേയും പുറത്തെടുക്കുകയായിരുന്നു.

ആറ്റിങ്ങലിൽ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയാണ് രമ്യ. കുടുംബ വഴക്കിനെ തുടർന്നാണ് രമ്യ ആതമഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് വിവരം. സംഭവത്തിൽ പോലീസ് രമ്യയ്‌ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. രമ്യയുടെ ഭർത്താവിനെ പോലീസ് ചോദ്യം ചെയ്തു.

English Summary : remya suicide attempt 4 year old boy died

-Advertisements-