കൊച്ചി : കാസർഗോഡ് സ്വദേശിനിയായ യുവതി നൽകിയ പീഡന പരാതിയിൽ അറസ്റ്റിലായ ബിഗ്‌ബോസ് താരം ഷിയാസ് കരീമിനെ അൽപ്പ സമയത്തിനുള്ളിൽ കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ദിവസം ചെന്നൈ വീമാനത്താവളത്തിലെത്തിയ ഷിയാസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടയിൽ ഷിയാസ് കരിമീന് കോടതി ഇടക്കാല ജാമ്യവും അനുവദിച്ചു.
വിവാഹ വാഗ്ദാനം നൽകി നിരവധി തവണ പീഡിപ്പിക്കുകയും ഗർഭഛിത്രം നടത്തുകയും ചെയ്‌തെന്നാണ് കാസർഗോഡ് സ്വദേശിനിയും ജിം ട്രെയ്‌നറുമായ യുവതി നൽകിയ പരാതിയിൽ പറയുന്നത്. എന്നാൽ താൻ യുവതിയെ പീഡിപ്പിച്ചിട്ടില്ലെന്നും വിവാഹ വാഗ്ദാനം നൽകിയെന്നും ഷിയാസ് കരീം പറയുന്നു. ലൈംഗീക ബന്ധം നടന്നത് ഉഭയസമ്മതത്തോടെയാണെന്നും ഷിയാസ് കരീം പറഞ്ഞു.
വിവാഹിതയാണെന്നും ഒരു കുട്ടിയുടെ മതവുമാണെന്ന കാര്യം മറച്ച്‌വെച്ച് യുവതി തന്നെ വഞ്ചിച്ചെന്നും ഷിയാസ് കരീം പറയുന്നു. കോടതിയിൽ ഹാജരാക്കിയതിന് ശേഷം ഷിയാസ് കരീമിനെ ജാമ്യത്തിൽ വിടും.