മലപ്പുറം : വാഴക്കാട് യുവതിയെ ഭർതൃ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വാഴക്കാട് സ്വദേശി ആലിയുടെ മകൾ നജ്മുന്നിസ (32) നെ ഭർത്താവ് മുഹിയുദ്ധീന്റെ വീടിന്റെ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ കഴിഞ്ഞ ദിവസം ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ഇക്കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയോടെയാണ് നജ്മുന്നിസയുടെ മൃതദേഹം കണ്ടെത്തിയത്. ഭർത്താവ് മുഹിയുദ്ധീനാണ് നജ്മുന്നിസ മരിച്ച വിവരം അയൽവാസികളെ അറിയിച്ചത്. അതേസമയം വീട്ടിൽ നിന്നും സ്വന്തം വീട്ടിലേക്ക് പോകുന്നെന്ന് പറഞ്ഞ് പോയ നജ്മുന്നിസ മുഹിയുദ്ധീനെ നിരീക്ഷിക്കാനായി വീടിന്റെ ടെറസിൽ ഒളിച്ചിരിക്കുകയായിരുന്നു. എന്നാൽ അപ്രതീക്ഷിതമായി വീടിന്റെ മുകളിലുള്ള നജ്മുന്നിസയെ ഭർത്താവ് മുഹിയുദ്ധീൻ കാണുകയായിരുന്നു.
ഇരുവരും ടെറസിന്റെ മുകളിൽവെച്ച് വാക്ക് തർക്കത്തിൽ ഏർപ്പെട്ടതായും. തുടർന്ന് പ്രകോപിതനായ മുഹിയുദ്ധീൻ നജ്മുന്നിസയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായും പോലീസ് പറയുന്നു. നോമ്പ് ആയതിനാൽ പുലർച്ചെ എണീറ്റ മുഹിയുദ്ധീൻ വീടിന്റെ ടെറസിൽ നിന്നും ഭാര്യയുടെ മൊബൈൽ റിങ് ചെയ്യുന്നത് കേട്ട് മുകളിൽ കയറിയപ്പോൾ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് പോലീസിനോട് ആദ്യം പറഞ്ഞത്.
Engish Summary : woman killed by husband in malappuram