കൊല്ലം : ഭാര്യയേയും ഏഴുവയസുകാരിയായ മകളേയും വെട്ടിപ്പരിക്കേൽപ്പിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. പത്തനാപുരം പിടവൂർ സ്വദേശി രൂപേഷ് (38) ആണ് മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അഞ്ജു (27), മകൾ ആരുഷ്മ (7) എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. പത്തനാപുരത്ത് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു രൂപേഷും കുടുംബവും. കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയേയും മകളേയും വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം രൂപേഷ് പെട്രോളൊഴിച്ച് തീ കൊളുത്തി ജീവനൊടുക്കുകയായിരുന്നു.
ഓട്ടോ ഡ്രൈവറാണ് രൂപേഷ്. അഞ്ജുവും രൂപേഷും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
English Summary : young man suicide after slashing his wife and daughter