കൊല്ലം : ഇരുപത്തിയൊന്നുകാരനെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. മാതാപിതാക്കളും സഹോദരനും ചേർന്നാണ് യുവാവിനെ കൊലപ്പെടുത്തിയത്. ചിതറ ചല്ലിമുക്ക് സ്വദേശി ആദർശ് (21) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആദർശിന്റെ മാതാവിനേയും, പിതാവിനേയും, സഹോദരനേയും പോലീസ് അറസ്റ്റ് ചെയ്തു.
രണ്ട്‍ ദിവസം മുൻപാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ചെത്തിയ ആദർശ് അടുത്തുള്ള വീട്ടിൽ ചെന്ന് ബഹളമുണ്ടാക്കി. തുടർന്ന് ആദർശിനെ പിതാവ് ചെന്ന് ആദർശിനെ വീട്ടിലേക്ക് കൂട്ടികൊണ്ട് വരികയായിരുന്നു. വീട്ടിലെത്തിയ ആദർശ് പിതാവിനോടും മാതാവിനോടും വഴക്കിടുകയും തെറിപറയുകയും ചെയ്തു. ഇരുവരേയും വെട്ടികൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.
ഇതോടെ നിയന്ത്രണംവിട്ട സഹോദരനും മാതാപിതാക്കളും ചേർന്ന് ആദർശിനെ കെട്ടിയിടുകയും കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. സംഭവത്തിൽ ആദർശിന്റെ അച്ഛൻ തുളസീധരൻ, അമ്മ മണിയമ്മാൾ, സഹോദരൻ അഭിലാഷ് എന്നിവരാണ് അറസ്റ്റിലായത്.
English Summary : youth murder case brother father mother arested kollam